Monday, August 16, 2010

കൊലപാതക കേസുകള്‍ തെളിയിക്കാന്‍ നൂതന രീതികള്‍ പരീക്ഷിക്കാം

            തെളിയിക്കപ്പെടാത്ത എത്രയെത്ര കൊലപാതകങ്ങളാണ് നമ്മുടെ പോലീസിന്റെ കണക്ക് പുസ്തകങ്ങളിലുള്ളത്.   ഇനി കേരള പോലീസ് ഒന്നും കൊണ്ടും ആശങ്കപ്പെടേണ്ടതില്ല.  കൊലപാതകിയെ പിടിച്ചില്ല എന്ന് പറഞ്ഞ് ഇനി ആരും പോലീസിനെ കളിയാക്കുന്ന അവസ്ഥ വരില്ല എന്ന് കരുതാം.  അബദ്ധത്തിലല്ലാതെ ഉണ്ടാകുന്ന കൊലപാതകം ശത്രുനാശം ലക്ഷ്യമാക്കി ഉള്ളതാവുമല്ലോ. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കൊലചെയ്യപ്പെട്ടയാളുടെ ശത്രുവിനെ കണ്ടെത്താൻ പോലീസിന്  ചില പണ്ഠിത ശ്രേഷ്ഠരെ സമീപിക്കാവുന്നതാണ്.  കൊലപാതകിയുടെ പേരടക്കമുള്ള വിവരങ്ങൾ  മരിച്ചയാളുടെ  ജാതകം പരിശോധിച്ച് ചാരവശാലുള്ള ബുധന്റെ സ്ഥിതിവച്ചും ജ്യോത്സ്യന്റെ വൈദഗ്ദ്ധ്യംകൊണ്ടും ലക്ഷണങ്ങള്‍ നോക്കി  പറഞ്ഞുതരുന്നതാണ്.  മംഗളം പത്രത്തിന്റെ ഇന്റർനെറ്റ് എഡിഷനിൽ ശ്രീ. ഹരിചന്ദനമഠം രതീഷ്.ജെ.അയ്യര് എഴുതിയിരിക്കുന്നത് വായിച്ചാൽ അദ്ദേഹമോ അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ജ്യോതിഷനോ ശത്രുക്കളെ കണ്ടെത്തുന്നതിൽ വിദഗ്ദ്ധനാണെന്ന് മനസിലാക്കാവുന്നതും തെളിയാത്ത കേസുകളുമായി അദ്ദേഹത്തിന്റെ സമീപം ചെന്നാൽ തെളിയിച്ച് കൊടുക്കുന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതുമാണ്.
         അദ്ദേഹം എഴുതിയിരിക്കുന്നത് വായിക്കുക.ഷഷ്ഠേശ ബാധാലക്ഷണംആറാം ഭാവാധിപനും അഷ്ടമാധിപനും തമ്മിലുള്ള സ്ഥാനം നോക്കിയും ഷഷ്ഠാഷ്ടമ ദോഷങ്ങളെ കണ്ടെത്താറുണ്ട്‌. ശത്രുവിന്റെ പേരടക്കം കണ്ടുപിടിക്കാവുന്ന വിധികളും ഗ്രന്ഥങ്ങളിലുണ്ട്‌.ശത്രു ആരാണെന്നുംപുരുഷനാണോ സ്ത്രീയാണോ നപുംസകമാണോ എന്നും ബന്ധുവാണോ അയല്ക്കാരനാണോസമാനകര്മ്മം ചെയ്യുന്നവരാണോസ്വമതമാണോ അന്യമതമാണോ എന്നെല്ലാം തിരിച്ചറിഞ്ഞശേഷം ശത്രുദോഷം എപ്രകാരമുള്ളതാണെന്ന്‌ സ്ഥാപിക്കേണ്ടതുണ്ട്‌. കൂടോത്രമാണോക്ഷുദ്രാഭിചാരമാണോഒടികര്മ്മമാണോ എന്നെല്ലാം അറിഞ്ഞതിനുശേഷം  ശത്രുദോഷം സൃഷ്ടിച്ചത്‌ ഏതുതരം മാന്ത്രികകര്മ്മത്തിനാലാണ്‌ എന്നുള്ളത്‌ നോക്കി മനസ്സിലാക്കണംവിദ്വേഷണംമാരണംഉച്ചാടനംസ്തംഭനംമുഖമുദ്രണംകൈവിഷം ഇതിലേതാണ്‌ എന്ന്‌ തിരിച്ചറിഞ്ഞതിനുശേഷമാകണം ശത്രുബാധയ്ക്ക്‌ എത്രവര്ഷം പഴക്കമുണ്ട്‌ എന്നു കണ്ടെത്തുവാന്‍.“

         പോൾ മുത്തൂറ്റ് വധക്കേസിലേക്ക് വരാം. ആരാണ് കൊന്നത് ? നമ്മുടെ  ഗോപാലകൃഷ്ണൻ  പറയുന്നതുപോലെ “ആ”.  പോലീസ് കുറച്ചാളുകളെ പ്രതികളെന്ന് പറഞ്ഞ് പിടിച്ചിട്ടുണ്ട്. ഇപ്പോൾ സി.ബി.ഐയും അത് തന്നെ പറയുന്നത്രെ. പ്രതികളെന്ന് പറയപ്പെടുന്നവർ പെട്ടെന്ന് ധാർമികരോഷം കൊണ്ട് വെട്ടിക്കൊന്നെന്നാണ് പറയുന്നത്.  പക്ഷെ ഒരു ശത്രുതയുമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന് ചോദിക്കുമ്പോൾ മറുപടി പറയുവാൻ ഇനി പാടുപെടേണ്ട കാര്യമില്ല. നേരെ മേല്പറഞ്ഞ ദേഹത്തെ കാണുക. പോലീസ് പറയുന്നതാണ് ശരിയെങ്കിൽ അദ്ദേഹം പറയും മരിച്ചയാൾക്ക് ശത്രുക്കളില്ലായിരുന്നുവെന്ന്. അഥവാ ശത്രു ഉണ്ടെങ്കിലോ? ഉടനെ തന്നെ ശത്രുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് കേസ് തെളിയിക്കാവുന്നതാണ്. രണ്ടായാലും പോലീസിന് ഒരു പൊൻ തൂവൽ തന്നെ.  ടിയാനെ എസ്.പി റാങ്കിലെങ്കിലും പോലീസിലെടുക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.
 അദ്ദേഹം എഴുതിയിരിക്കുന്നത് തുടർന്ന് വായിക്കുക. “ആഭിചാരവസ്തു എവിടെയാണ്‌ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്‌ എന്നു തിരിച്ചറിയലാണ്‌ അടുത്തപടിശരീരത്തിലുള്ളിലാണോപുറത്താണോശരീരത്തിനുള്ളിലാണെങ്കില്‍ അത്‌ ഭക്ഷണംവഴി ഉള്ളിലെത്തിയതാണോ അതോ പ്രത്യേകം തയ്യാറാക്കിയ ആഭിചാര ആയുധത്താല് ശരീരത്തില്‍ മുറിവേല്പ്പിച്ചതാണോ എന്നറിയണംഏതെങ്കിലും ദേഹരക്ഷ (ഏലസ്സ്‌) എന്ന വ്യാജേന ആഭിചാരം ശരീരത്തില്‍ സ്ഥാപിച്ചതാണോ എന്നുള്ളതും അറിയണം.ശരീരത്തിന്‌ വെളിയിലാണെങ്കില്‍ ഗൃഹത്തിലോ ഓഫീസിലോ കിണറ്റിലോ പുരയിടത്തിലോ ആഭിചാരമുള്ളത്‌ എന്ന്‌ കണ്ടറിയണംഇതെല്ലാം തിരിച്ചറിയുന്ന പ്രഗത്ഭനായ ജ്യോതിഷന്‍ ഇത്തരം ശത്രുബാധകള്ക്ക്‌ പരിഹാരം നിര്ദ്ദേശിക്കാന്‍ ബാധ്യസ്ഥനാണ്‌. ഉച്ചാടനംബന്ധനം മുതലായ കര്മ്മങ്ങള്‍ നടത്തിയും ശത്രുസംഹാരഹോമപുഷ്പാഞ്ജലികള്‍ കഴിപ്പിച്ചും ആവശ്യമായ മറ്റു പ്രതിവിധികള്‍ പറഞ്ഞുകൊടുത്തും ദോഷശാന്തിവരുത്താവുന്നതാണ്‌“
        എന്തായാലും എവിടെനിന്നെങ്കിലും പ്രഗത്ഭനായ ജ്യോതിഷൻ തൊണ്ടി കണ്ടെത്തും വല്ല മുട്ടത്തോടോ കോഴിത്തലയോ  തുരുമ്പാണിയോ കിട്ടിയാൽ ഉറപ്പായി. പിന്നെ പ്രതിവിധി.  അതിന് വലിയ ചെലവാണെങ്കിലും പാവം വീട്ടുകാരൻ അതൊക്കെ സഹിച്ച് പറയുന്നതെല്ലാം ചെയ്യും. ചെയ്യാതെന്ത് ചെയ്യും. ജീവൻ പോലും പോകുന്ന കാര്യമാണെന്നാണ്  ജ്യോതിഷൻ പറഞ്ഞിരിക്കുന്നത്.
             ഇനി ‘ശത്രുമാരണയന്ത്ര’ ത്തെപ്പറ്റി ഹരിചന്ദനമഠം രതീഷ്.ജെ.അയ്യര് വിവരിക്കുന്നതിങ്ങനെ.     “ഇതൊക്കെയാണെങ്കിലും ചില സമയത്ത്‌ ചില ശത്രുബാധകളുടെ തീവ്രത ജ്യോത്സ്യന്മാരെ അമ്പരിപ്പിക്കുന്നുണ്ട്‌. ഒരാളുടെ ബിസിനസ്സിനെ ക്ഷണനേരംകൊണ്ട്‌ തകര്ത്തെറിയുന്നതും ഒരു കുടുംബത്തെ അപ്പാടെ കാലപുരിയിലേക്കയയ്ക്കുന്നതുമായ ഉഗ്രപ്രയോഗങ്ങള് നടത്തുന്നത്‌ ശത്രുമാരണയന്ത്രംപോലുള്ളവ ഉപയോഗിച്ചാണ്‌.
ശത്രുമാരണയന്ത്രം തയ്യാറാക്കി വസ്തുവിലോ മറ്റോ നിക്ഷേപിച്ചാല്‍ ശത്രു നശിച്ചുപോകുകതന്നെ ചെയ്യുംശ്മശാനത്തിലെ കരിക്കട്ടയും ആടിന്റെ രക്തവും പാമ്പിന്റെ വിഷവും കൂട്ടിയരച്ച്‌ കാക്കയുടെ തൂവല്‍ അതില്‍ മുക്കി മനുഷ്യരുടെ തലയോട്ടിയില്വച്ച്‌ എഴുതുന്ന  യന്ത്രം അതിഭയാനകമാണ്‌.
പൈശാചിക ചിന്തയുള്ളവര്‍  യന്ത്രത്തെ വസ്തുവില്‍ സ്ഥാപിക്കുക മാത്രമല്ല ചിലപ്പോള്‍  യന്ത്രത്തില്‍ നശിക്കേണ്ട ആളുടെ പേരും രൂപവുമെല്ലാം രേഖപ്പെടുത്തി യന്ത്രം തലയോട്ടിക്കുമുകളില്വച്ച്‌ ചുടലഭസ്മത്താല്‍ മൂടി അതിന്റെ മീതെ കരിങ്ങാലിവിറകിട്ട്‌ കത്തിക്കുംഅങ്ങനെ പത്തൊന്പത്‌ ദിവസംകൊണ്ട്‌ യന്ത്രത്തെ അല്പാല്പം ദിഹിപ്പിക്കുകയും ഇരുപതാമത്തെ ദിവസം മുഴുക്കെ ദഹിപ്പിച്ചുകളയുകയും ചെയ്താല്‍ ശത്രു തൊണ്ണൂറ്‌ ദിവസത്തിനുള്ളില്‍ മരിച്ചുപോകുമത്രേ!“
       ഇതൊന്നും അമേരിക്കക്കാരറിയാത്തത് എത്ര കഷ്ടമായിപ്പോയി. എത്ര കാശും ആളുമാണ് ഒരു ഉസാമ ബിൻ ലാദനെ പിടിക്കാനായി അമേരിക്കക്കാർ ചെലവാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ. നേരെ ഹരിചന്ദനമഠത്തെ വിളിക്കുക (എന്റെ അറിവിൽ ഈ യന്ത്രത്തെപ്പറ്റി അറിയാവുന്നതായി മറ്റാരുമില്ലാത്തത് കൊണ്ടാണേ) മേൽ പറഞ്ഞ ശ്മശാനത്തിലെ കരിക്കട്ടയും ആടിന്റെ രക്തവും പാമ്പിന്റെ വിഷവും അരച്ച് കാക്കത്തൂവലുകൊണ്ട് യന്ത്രത്തിലെഴുതി തലയോട്ടിയുടെ മുകളിൽ വച്ച് കത്തിക്കുക. തൊണ്ണൂറ് ദിവസത്തിനകം ഏത് ലാദനായാലും തല പൊട്ടിത്തെറിച്ച് മരിക്കും.  വാഷിങ്ടണിൽ കരിങ്ങാലി വിറക് കിട്ടുമോ എന്തോ.
         പക്ഷെ ഉസാമ ബുദ്ധിമാനാണെങ്കിൽ ഈ യന്ത്രത്തിലൊന്നും വീഴാൻ സാദ്ധ്യതയില്ല. കാരണം ശത്രുമാരണ യന്ത്രത്തിനുള്ള പ്രതിവിധിയും മംഗളം ലേഖകനറിയാം. ടിയാനെ ഉസാമ തട്ടിക്കൊണ്ട് പോയി താഴെ പറയുന്നതൊക്കെ ചെയ്താൽ അമേരിക്കൻ പ്രസിഡന്റിന്റെ ആഭിചാരക്രിയയൊന്നും ഏൽക്കില്ല.
“സ്വര്ണ്ണംവെള്ളിചെമ്പ്‌ എന്നീ ലോഹങ്ങളെകൊണ്ടുണ്ടാക്കിയ തകിടില്‍ ആദ്യം വൃത്തത്തില്‍ കര്ണ്ണികഷോഡശദളംമുപ്പത്തിരണ്ട്‌ ദളംഭൂപുരം ഇങ്ങനെ യന്ത്രം തയ്യാറാക്കിയശേഷം 'ഹ്രീംഎന്ന മന്ത്രം കര്ണ്ണികയിലും അച്ചുകള്‍ ഷോഡശദളത്തിലും 'എന്നു തുടങ്ങി 'എന്നുവരെയുള്ള മുപ്പത്തിരണ്ട്‌ അക്ഷരങ്ങള്‍ 32 ദളങ്ങളിലുംപദ്മത്തിന്റെ കിഴക്കാദി നാലുദിക്കുകളില്‍ 'എന്നും വിദിക്കുകളില്‍ 'ക്ഷഎന്നും എഴുതണം.
 യന്ത്രത്തെ ചുവന്നചരടില്‍ കോര്ത്ത്‌ ധരിച്ചാല്‍ ശത്രുക്കള്‍ പ്രയോഗിക്കുന്ന ഏതുതരം മാരണ-ബാധാ ഉപദ്രവങ്ങളും ക്ഷണത്തില്‍ നശിക്കുന്നതാണ്‌. ഉത്തമനും ശ്രേഷ്ഠനും സര്വ്വോപരി നല്ല ഉപാസകനുമായ ഒരു മാന്ത്രികന്‌ മാത്രമേ  യന്ത്രം യഥാവിധി നിര്മ്മിക്കാനാവുകയുള്ളൂഅല്ലാത്ത ആരെങ്കിലും  യന്ത്രം തയ്യാറാക്കുകയോ ഇപ്രകാരം തയ്യാറാക്കിയ യന്ത്രം ധരിക്കുകയോ ചെയ്താല്‍ ഇരുവര്ക്കും മരണതുല്യമായ അനുഭവങ്ങള്‍ വന്നുകൂടുന്നതാണ്‌.“
          അമേരിക്കക്കാരോ ബിൻലാദനോ ഈ പോസ്റ്റ് വായിക്കുകയാണെങ്കിൽ  കുഴയും.  അത് കൊണ്ട് ഏതായാലും മേല്പറഞ്ഞയാൾ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ഇനി ഞാൻ ആരെക്കണ്ടാലാവും ഈ ശത്രുമാരണയന്ത്രത്തിൽ നിന്ന് രക്ഷപെടാനാവുക.